ജീവനില്ലാതാകുന്ന നിമിഷമാണ് മരണം. ഈ നിമിഷത്തിന് മുമ്പ് ജീവനുണ്ടായിരുന്നു, ഈ നിമിഷത്തിന് ശേഷം ജീവനില്ല. അതുകൊണ്ട് മരണത്തിന് സമയമെന്ന ഡൈമൻഷൻ മാത്രമേ ഉള്ളൂ. മരണത്തിനും മുമ്പും പിമ്പും ഉള്ള ശരീരത്തിന്റെ ഡൈമൻഷനുകൾക്ക് യാതൊരു വ്യത്യാസവും ഇല്ല എന്നത് കൊണ്ട് ജീവനും സമയമെന്ന ഡൈമൻഷൻ മാത്രമേ ഉള്ളൂ എന്ന് വരുന്നു. അതായത് ഒരു വസ്തു സമയത്തിന്റെ കൂടെ സഞ്ചരിക്കുമ്പോൾ അതിന് ജീവനുണ്ട്, അതിന് സമയത്തിന്റെ കൂടെ സഞ്ചരിക്കാൻ കഴിയാതെ വരുമ്പോൾ അതിന് ജീവനില്ല. ഇടയിൽ ഒരു നിമിഷത്തിൽ അതിന്റെ മരണം സംഭവിച്ചു.
7 . ഇണയെ ആകർഷിക്കാനാണ് മനുഷ്യൻ വസ്ത്രം ധരിക്കുന്നത്. 6 . മനുഷ്യൻ അവന്റെ നഗ്നതയെ വസ്ത്രം കൊണ്ടും, അവന്റെ ലൈംഗികതയെ പ്രണയം കൊണ്ടും മോടി പിടിപ്പിക്കുന്നു. 5 . കഴിഞ്ഞുപോയ ഇന്നലെകളെക്കുറിച്ചും ഇനിയും വരുമെന്നുറപ്പില്ലാത്ത നാളെകളെക്കുറിച്ചും നീ ചിന്തിക്കാറില്ല; ഈ നിമിഷം നിന്റെ കൂടെ ഞാനാണ്, ഇപ്പോൾ നിന്റെ സ്നേഹം എനിക്കുള്ളതും. 4 . വളരെ ക്രൂരമായാണ് തീവണ്ടികൾ പെരുമാറുന്നത്; ഈ ഭാരം മുഴുവൻ ........എന്നിട്ട് പിന്നെ ആട്ടും തുപ്പും. പ്രണയമെന്തെന്ന് അവറ്റകള്ക്കറിയുകയേയില്ല. 3 . റെയില് പാളങ്ങൾ കൂട്ടിമുട്ടുന്നില്ല; പക്ഷേ അവ വിട്ടുപോകുന്നുമില്ല, ഒന്ന് ചേരാൻ കഴിയില്ലെങ്കിലും പരസ്പരം കാണാതിരിക്കാനാവില്ല അവര്ക്ക്. 2 . നിന്നെ കാണാനാണ് എനിക്ക് കണ്ണ്, എനിക്ക് കാണാനാണ് നിന്റെ കണ്ണ്. 1 . കടൽക്കാറ്റ് വരുന്നത് കരയെ തലോടാനാണ്, ക ടലിനെ ആശ്ലേഷിക്കാനാണ് കരക്കാറ്റ് പോകുന്നത്; അവർ പ്രണയത്തിലാണ്.
കേരളത്തിലെ കപട പരിസ്ഥിതിവാദികൾ കയ്യേറ്റ കൃഷിക്കാരുടെ എജന്റുമാരാണെന്ന് തെളിയിച്ചു കൊണ്ടേയിരിക്കുകയാണ്. ഈയിടെ വയനാട് ജില്ലയിൽ ഒരു ഹർത്താൽ നടന്നു. വയനാട്ടിലൂടെ നഞ്ചൻ ഗുഡിലേക്ക് റെയിൽ പാത വരാത്തത് കൊണ്ട്. ബന്ദിപ്പൂർ ടൈഗർ റിസർവ്വിലൂടെയാണ് ഈ പാത കടന്ന് പോകേണ്ടത്. ഈ പാതക്കെതിരെ നമ്മുടെ കയ്യേറ്റ കൃഷിക്കാരാൽ സ്പോൺസർ ചെയ്യപ്പെടുന്ന പ രിസ്ഥിതിക്കാരോ പത്രങ്ങളോ ഒന്നും പറഞ്ഞില്ല. കാരണം ഈ റെയിൽ പാത അവരുടെ വ്യാപാര താല്പര്യങ്ങൾക്ക് അനുഗുണമായ് വേണ്ടതാണ്. റെയിൽവേ ലൈനിനെതിരെ മിണ്ടാത്ത, കയ്യേറ്റ കൃഷിക്കാരാൽ സ്പോൺസർ ചെയ്യപ്പെടുന്ന പരിസ്ഥിതി വാദികൾ, പക്ഷേ, ജലസംഭരണി എന്ന് കേട്ടാൽ ഹാലിളകുന്നവരാണ്. കാരണം ജലസംഭരണികൾ വന്നാൽ അവരുടെ സ്പോൺസർമാരുടെ റബ്ബർ, കാപ്പി എസ്റ്റേറ്റുകൾ മുങ്ങി പോകുകയോ, മുങ്ങിയേക്കാവുന്ന കാടിന് പകരം വനമായി മാറ്റുകയോ ചെയ്തേക്കാം. ഉടനെ അവർ പാട്ടും പാടി ഇറങ്ങും, തോളിൽ തുണി സഞ്ചിയുമായ്. വയലുകളും കുളങ്ങളും ഇല്ലാതായ നാട്ടിൽ ജലസംഭരണികൾ ഉണ്ടാക്കി കൊണ്ട് മാത്രമേ കാടുകൾ പുനർ നിർമ്മിക്കാനാകൂ. കേരളത്തിലെ പശ്ചിമഘട്ടനിരകളിൽ എവിടെയെങ്കിലും പച്ചപ്പ് അവശേഷിച്ചിട്ടുണ്ടെങ്കിൽ അതെല്ലാം ജലസംഭരണിയുണ്ടാക്കി വെള
Comments
Post a Comment