താളം പിഴച്ച പരിസ്ഥിതിവാദികൾ
കേരളത്തിലെ കപട പരിസ്ഥിതിവാദികൾ കയ്യേറ്റ കൃഷിക്കാരുടെ എജന്റുമാരാണെന്ന് തെളിയിച്ചു കൊണ്ടേയിരിക്കുകയാണ്. ഈയിടെ വയനാട് ജില്ലയിൽ ഒരു ഹർത്താൽ നടന്നു. വയനാട്ടിലൂടെ നഞ്ചൻ ഗുഡിലേക്ക് റെയിൽ പാത വരാത്തത് കൊണ്ട്. ബന്ദിപ്പൂർ ടൈഗർ റിസർവ്വിലൂടെയാണ് ഈ പാത കടന്ന് പോകേണ്ടത്. ഈ പാതക്കെതിരെ നമ്മുടെ കയ്യേറ്റ കൃഷിക്കാരാൽ സ്പോൺസർ ചെയ്യപ്പെടുന്ന പ രിസ്ഥിതിക്കാരോ പത്രങ്ങളോ ഒന്നും പറഞ്ഞില്ല. കാരണം ഈ റെയിൽ പാത അവരുടെ വ്യാപാര താല്പര്യങ്ങൾക്ക് അനുഗുണമായ് വേണ്ടതാണ്. റെയിൽവേ ലൈനിനെതിരെ മിണ്ടാത്ത, കയ്യേറ്റ കൃഷിക്കാരാൽ സ്പോൺസർ ചെയ്യപ്പെടുന്ന പരിസ്ഥിതി വാദികൾ, പക്ഷേ, ജലസംഭരണി എന്ന് കേട്ടാൽ ഹാലിളകുന്നവരാണ്. കാരണം ജലസംഭരണികൾ വന്നാൽ അവരുടെ സ്പോൺസർമാരുടെ റബ്ബർ, കാപ്പി എസ്റ്റേറ്റുകൾ മുങ്ങി പോകുകയോ, മുങ്ങിയേക്കാവുന്ന കാടിന് പകരം വനമായി മാറ്റുകയോ ചെയ്തേക്കാം. ഉടനെ അവർ പാട്ടും പാടി ഇറങ്ങും, തോളിൽ തുണി സഞ്ചിയുമായ്. വയലുകളും കുളങ്ങളും ഇല്ലാതായ നാട്ടിൽ ജലസംഭരണികൾ ഉണ്ടാക്കി കൊണ്ട് മാത്രമേ കാടുകൾ പുനർ നിർമ്മിക്കാനാകൂ. കേരളത്തിലെ പശ്ചിമഘട്ടനിരകളിൽ എവിടെയെങ്കിലും പച്ചപ്പ് അവശേഷിച്ചിട്ടുണ്ടെങ്കിൽ അതെല്ലാം ജലസംഭരണിയുണ്ടാക്കി വെള