വെളിപാട് - 8

ഇരുണ്ട മുറികളിലുറഞ്ഞുകൂടിയൊരിത്തിരി വെട്ടവും ഭാണ്ഡത്തിലാക്കി വേതാളം
പടിയിറങ്ങി.
ഞെരിഞ്ഞമരുന്ന ഞരക്കങ്ങളിൽ മുദ്രാവാക്യങ്ങൾ വന്യമായ്
പടർന്ന് കയറി.
പുൽക്കൊടികളോട് കാറ്റ് മൂളിയ വിഷാദഗാനം അലകളില്ലാതെ
അകന്ന് പോയി.
അകലെ നങ്കൂരമിട്ട പത്തേമാരി കരയ്ക്കടുക്കാതെ
തിരിച്ച് പോകുന്നു.
ചുട്ടുപൊള്ളുന്ന മണല്പരപ്പിൽ ചിറകിട്ടടിച്ച് കിതക്കുന്ന കിഴവൻ കഴുകൻ
മരണമാണ്.

Comments

Popular posts from this blog

മരണം

വെളിപാടുകൾ 1 - 7

താളം പിഴച്ച പരിസ്ഥിതിവാദികൾ